Thursday, 30 November 2017

ഇന്നിവിടെ മണലാരണ്യത്തിൽ


മറക്കാനാവാത്ത സുന്ദരനിമിഷങ്ങളും കൊഴിഞ്ഞു പോയ ബാല്യവും എല്ലാം ഈ മണലാരണ്യത്തിൽ നിന്നും ഒരു വേദനയോടെ മനസ്സിനെ തൊട്ടുണർത്തുമ്പോൾ...

 കൂട്ടുകാരുമൊത്ത് ചിലവിട്ട നല്ല സൗഹൃദങ്ങൾ ഇനിയെപ്പോൾ തിരിച്ചെടുക്കും ? ഞങ്ങൾ എന്ന് ഒരുമിച്ച് കൂടും ? എന്നത് ചോദ്യചിഹ്നമായി മുൻപിൽ നിൽക്കുമ്പോഴും സുക്കറണ്ണന്റെ പേസുക്കിൽ ഇടക്ക് വരുന്ന നിറമാർന്ന ഓരോ മെസ്സേജുകളുണ്ട് എന്നാണ് നാട്ടിൽ പോവാന്ന് ? മറുപടിപറയാനറിയാതെ നിസ്സഹനായി നിൽക്കേണ്ടിവരുന്ന ഒരവസ്ഥയുണ്ട് ....
ചങ്കുകളുടെ കല്യാണത്തിന് കൂടാൻ പറ്റാത്ത, വീട്ടുകാരോടൊപ്പം ചിലവഴിക്കാൻ പറ്റാത്ത, കൂട്ടുകാരോടൊത്ത് കൂടാൻ പറ്റാത്ത ,
നാട്ടിലെ നല്ല നന്മകളിൽ പങ്കുചേരാൻപറ്റാത്ത
 ഈ ജീവിതത്തിന് കഫീല് മാസത്തിൽ തരുന്ന റിയാലിന് എത്രമാത്രം മൂല്യമുണ്ടാവും ? സ്വപ്നങ്ങളുട അതിര് കടന്ന് മനസ്സ് സഞ്ചരിക്കുന്നത് കൊണ്ടാവാം ഇങ്ങനെ കഴിഞ്ഞു പോകുന്നത് എന്നുതോന്നുന്നു ...!


തളർന്ന ചിറകും തളരാത്ത മനസ്സും


       ഉയരങ്ങൾ കീഴടക്കിയ അവൾ തളർന്ന്                                    മണ്ണിലേക്ക് പതിച്ചു...
    അവശേഷിക്കുന്ന പാതിജീവനിൽ തന്റെ ചിറകുകളുയർത്തി പറന്ന്പൊന്താൻ ആവുന്നത്രയ്ക്കും പരിശ്രമിച്ചിട്ടും  അവളിന്ന്
പരാജയപ്പെട്ടു.....
      തളർന്ന ചിറകുകൾക്ക് ശക്തിയില്ലാ എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും പ്രതീക്ഷയോടെ ആഞ്ഞടിച്ചു എന്തേ എനിക്ക് അനക്കമില്ല !  ചിറകുകളുടെ ശക്തിപോയിരിക്കുന്നു , കണ്ണുകൾ മൂടി വരുന്നു , കാലുകൾ മരവിച്ചു വരുന്നു, ഒരുതുള്ളി വെള്ളത്തിനായി അവൾ കൊതിച്ചു അതിലും അവൾ പരാജയപ്പെട്ടു...അവശേഷിക്കുന്ന പാതിജീവനിൽ തന്റെ ചിറകുകളുയർത്തി പറന്ന്പൊന്താൻ ആവുന്നത്രയ്ക്കും പരിശ്രമിച്ചിട്ടും  വിധി അവളെ ചതിച്ചു...തന്റെ വിജയംകണ്ട പരിശ്രമങ്ങൾക്ക് മുൻപിൽ കീഴടക്കിയ ഉയരങ്ങൾക്കുമുന്പിൽ  ആയുസ്സിന്റെ
ഇങ്ങെയറ്റത്ത്  മരിച്ചമനസ്സും തളർന്ന ശരീരവുമായി അവൾ മണ്ണിൽ കിടന്ന് മരണത്തോട് മല്ലടിച്ചു...

കറുത്തിരുണ്ട പേടിപ്പെടുത്തുന്ന കുറച്ചു നിമിഷങ്ങൾക്കകം  ജീവൻ ഈ ശരീരത്തോട് വിടപറഞ്ഞു...
    
                           

ആകാശലോകത്ത് അവൾക്ക് കാണാൻ ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല....
     കീഴടക്കാൻ ഉയരങ്ങൾ പോരാതെ വന്നിരുന്നു... യുവത്വത്തിന്റെ ചൊറുചൊറുക്കിൽ മറ്റുള്ളവരെ അവൾ കൊതിപ്പിച്ചു പറന്നകന്നിരുന്നു.
    ഇന്ന് വാർധക്യത്തിന്റെ തളർന്ന ശരീരവുമായി ...ഒരിക്കൽ ഉഴരങ്ങളിൽ നിന്നും കൊന്നനം കുത്തിയ അവൾ ,ഭൂമിയുടെ മണൽപ്പരപ്പിലേക്ക് തലകുനിച്ചു   സുന്ദരമായ മുഖം കുത്തിവീഴുകയായിരുന്നു , തന്റെ പ്രിയതമൻ അലിഞ്ഞു പോയ മണ്ണോട് ചേരാൻ ....

റാഫി റിപ്പൺ

Wednesday, 29 November 2017

നഷ്ട്ട പ്രണയവും നീറുന്ന ഓർമകളും


             പ്രണയത്തിന്റെ മുന്തിരിച്ചാറിൽ വിഷം കലർത്തിയ നിന്റെ നോട്ടംപ്പോലും ഇന്നെന്നെ വേട്ടയാടുന്നുണ്ട് ...
            ഇന്നലെകളുടെ മുറിവുള്ള ഓർമകളിലൂടെ സഞ്ചരിക്കാൻ എനിക്ക് ഭ്രാന്തൊന്നുമില്ല...
   ഇന്നലെകളുടെ പിന്നാമ്പുറങ്ങളിലേക്ക് നോക്കിയാൽ വർണ്ണങ്ങളുള്ള ബാല്യത്തിന്റെ നിറമാർന്ന ഓര്മകളുണ്ടെനിക്ക് , പിന്നെ എന്തിന് ഞാൻ മറമാടിയ നിന്റെ ഓർമകളെ മാന്തി നോക്കണം ?
നിന്റെ പുഞ്ചിരിയിൽ എവിടെയെങ്കിലും സത്യമുണ്ടെങ്കിൽ !
മായമില്ലാത്ത കണ്ണുനീരായിയിരുന്നു എങ്കിൽ !
നാളെയുടെ പുതുവസന്തങ്ങളിൽ കുതിച്ചുപായുന്ന കുതിരപ്പുറത്തേറി ഞാൻ പാഞ്ഞകലുമ്പോൾ നീ തലകുനിക്കരുത്...കണ്ണ് നിറക്കരുത്..
മിഴികളടക്കരുത്....
 ജീവിതത്തോട് പടപൊരുതി വിജയിച്ചുവന്ന എനിക്ക് ഒരുമിന്നായം പോലെ നിന്നെ കണ്ടകലണം ഒരിക്കൽ കൂടി , ഒരിക്കൽക്കൂടി മാത്രം ...

               ചിതറിത്തെറിച്ച സ്വപ്നങ്ങളൊക്കെയും 
               ചിതലരിക്കട്ടെ !
               മരിച്ച പ്രണയമേ നീ മണ്ണിലലിയ്...
               മരവിച്ച ഓർമകളെ നീ മാറിനിൽക്ക് ..,
             വീണ്ടെടുത്ത വീര്യത്തിൽ പുതുസ്വപ്നങ്ങൾ                 സാക്ഷാത്കരിക്കട്ടെ...

റാഫി റിപ്പൺ